Monday, 5 December 2011

ഒരു പ്രാന്തന്‍ നേരമ്പോക്ക്

ഞാനും ഒരു കൂട്ടുക്കാരനും കൂടി അവിചാരിതമായി നടന്ന ഒരു ഫോണ്‍ ചാറ്റ്‍. അവന്റെ അനുവാദം ഇല്ലാതെ ഞാന്‍ പരസ്യതെടുത്തുന്നു. ആര്‍ക്കാണ് കൂടുതല്‍ ഭ്രാതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

അവള്‍: നീ സ്നേഹിച്ചത് എന്നെയോ എന്റെ നിഴലിനെയോ
ഇരുളില്‍ എന്റെ നിഴല്‍ മാഞ്ഞപ്പോള്‍
ഞാന്‍ അതില്‍ മറഞ്ഞപ്പോള്‍
നീ തിരിഞ്ഞു നടന്നതെന്തേ
നിന്റെ കണ്ണുകളെ നന്നച്ച മിഴിനീര്‍
എനിക്ക് വേണ്ടിയോ എന്റെ നിഴലിനു വേണ്ടിയോ
എനിക്ക് വേണ്ടിയെങ്കില്‍ മിഴിനിരില്‍
ഞാന്‍ എന്റെ ജന്മസാഫല്യം കാണുന്നു

അവന്‍: തിരിച്ചറിയാന്‍ കഴിഞ്ഞതെന്തേ നിന്‍ ജന്മസാഫല്യം ആയത്
നിനക്ക് വേണ്ടിയെന്‍ കണ്ണുനീര് പൊഴിയും വരെ
വൈകിയെങ്കിലും മനസിലാക്കുക
എന്റെ കണ്ണ് നിറഞ്ഞതെന്നും നിനക്ക് വേണ്ടി മാത്രം

അവള്‍:അറിഞ്ഞിരുന്നു ഞാന്‍ ...
നിന്‍ കണ്ണുനീര് പതിഞ്ഞതെന്‍ ഹൃദയത്തില്‍
എങ്കിലും ....
മറയുന്ന സൂര്യന്‍ കടലിന്റെ ഇരബലിനു ചെവി കൊടുക്കാത്തത് പോലെ
ഇരുളില്‍ മറയുന്ന ഞാന്‍ നിന്റെ കണ്ണുനീര് കണ്ടിലെന്ന് നടിച്ചു

അവന്‍: ഇരുളില്‍ നീ മറയുബോഴും
നിഴല്‍ മാറ്റി നിന്നെ ഞാന്‍ സ്നേഹിച്ചിടുബോഴും
കണ്ടിലെന്ന് നടിക്കുന്നു നീ
നിന്‍ നിഴലിനെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കും പോലെ ...

അവള്‍: അരുത് നീ സ്നേഹിക്കരുത് നിഴലിനെ
അതൊരു കണ്കെട്ടുവിദ്യ മാത്രം
പ്രണയം പോലെ
ഇരുളില്‍ ഒരു കൂട്ടിനായി നീ തേടുമ്പോള്‍ അത് മറഞ്ഞിരിക്കും
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി

അവന്‍: ജീവിതസാരധിയായി ഓര്‍മ്മകള്‍ മാറുമെങ്കില്‍
കണ്ടിട്ടും നീ മുഖം തിരിച്ച എന്‍ സ്നേഹമെന്ന സത്യത്തെ
സുക്ഷിക്കും ഞാന്‍ എന്നും എന്റെ മനസ്സില്‍
നിന്നില്‍ നിന്നുതിര്‍ന്ന നിഴലിനെ സ്നേഹിച്ച് കൊണ്ട്ട്

അവള്‍: കണ്ണീരിന്‍റെ നന്നവോടെ
പ്രണയത്തിന്‍റെ വേദനയോടെ
എന്റെ ഓര്‍മകളിലും എന്നും നീ കാണും

അവന്‍: തിരക്കിട്ട ജീവിതയാത്രയില്‍
പുതിയ ബന്ധങ്ങളും ബന്ധനങ്ങളും നിനകായ്‌ കാത്തിരിക്കുമ്പോള്‍
പുഴ കടലില്‍ ചേര്‍ന്ന് ഒഴുകുന്ന പോലെ
കഴിഞ്ഞ ജന്മത്തിലെ പഴംകഥ പോലെ
എല്ലാം മറന്നിരിക്കും നീ
ഓര്‍ക്കുമെന്ന പ്രഹസന വാക്കുകള്‍ ആവര്ത്തികാതിരിക്കുക

അവള്‍: എല്ലാ തിരക്കുകളും ഒഴിഞ്ഞു
എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു
ഒരു നാള്‍ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങുമ്പോള്‍
ഓര്‍ക്കും ഞാന്‍ നിന്നെ
തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന ഒരു കനവായി

അവന്‍: അപ്പോഴും ....
തിരിച്ച് നടക്കാന്‍ നീ ആഗ്രഹിക്കുനതിന്നെ ആശ്രയിച്ചിരിക്കും
ഒരിക്കലെങ്കിലും എന്നെ ഓര്‍ക്കുന്നത്

അവള്‍: ഓര്‍ത്തെടുക്കുവാന്‍ പഠിച്ച് മറന്ന കവിതയോ
കേട്ട് മറന്ന കഥയോ
ആള്‍ക്കുട്ടത്തില്‍ കണ്ട ഒരു മുഖമോ അല്ല നീ
പകരം
ഒരു മറ നീക്കിയാല്‍ മനസ്സില്‍ തെളിഞ്ഞു കിടക്കുന്ന രൂപമാണ്

അവന്‍:മനസ്സില്‍ തെളിഞ്ഞു കിടക്കുന്ന രൂപം
കണ്ണാടി ചില്ല് പോലെ ഒരു മറ തീര്‍ക്കുമ്പോള്‍
കേള്‍ക്കുവാന്‍ ആകില നിനക്കെന്‍ വാക്കുകള്‍
പക്ഷെ
കാണാം നിനക്കെന്‍ കണ്ണുനീര്‍ അപ്പോഴും

അവള്‍:എന്നാല്‍.... അന്നും നീ അറിയില്ല
നിന്‍ കണ്ണുനീര്‍ പതിയുന്നതെന്‍ ഹൃദയത്തില്‍ എന്ന്
നിന്‍റെ കണ്ണുനീരിനോപ്പം ഒഴുകിയത് എന്‍റെ രക്തം എന്ന്
നിന്‍റെ വേദന എന്‍റെ മരണമെന്ന്

അവന്‍:എന്‍റെ കണ്ണുനീരിനോപ്പം നിന്റെ രക്തതാമൊഴുകിയെങ്കില്‍
എന്റെ വേദന നിന്റെ മരണമെങ്കില്‍
ഒരായിരം തവണ നീ പുനര്‍ജനിച്ചു

(തുടരും.....)

No comments: