Friday 17 July 2009

തീണ്ടായ്മ

മുറ്റത്തുയര്‍ന്ന പന്തലും
അടക്കി പിടിച്ച വര്‍ത്തമാനങ്ങളും
ചന്ദനത്തിരി ഗന്ധവും
അകത്തളത്തില്‍ ഉയരുന്ന അലമുറയും
ജീവിതനൌകയില്‍ മദ്ധ്യേ
ചുഴിയില്‍ പെട്ട് മുങ്ങിപോയി
നിശ്ചലനായി കിടക്കുന്ന അച്ഛനും

ക്ഷണിക്കപെടാത്ത അതിഥിയായി മരണം
ഇനിയീ വീട്ടില്‍ അച്ഛനില്ല
ഓര്‍മ്മകള്‍ മാത്രം

ചിതയൊരുങ്ങി
അരങ്ങോഴിയാന്‍ തയ്യാറായി അച്ഛനും
അവസാനമായി തൊട്ടുവന്ദിക്കാന്‍ ചെന്ന മകളും
" അരുത്‌ നീ തൊടരുത്
നിനക്ക് തീണ്ടായ്മ ആണ് "
മുത്തശ്ശിയോതി
ദൂരെ നിന്ന് മൌനമായി യാത്ര
ച്ചോല്ലേണ്ടി വന്ന നിസ്സഹായയായ മകള്‍

നിത്യനഷ്ടങ്ങളുടെയും തീവ്രദുഃഖങ്ങളുടെയും മുന്നില്‍പോലും
വിട്ടുവീഴ്ച ചെയ്യാത്ത ദുരാചാരങ്ങള്‍
തീണ്ടായ്മ
സ്ത്രീയുടെ നിത്യശാപം !!!!

Monday 6 July 2009

........

ഇന്നുമാ കൊന്നമരം പൂത്തിരിക്കാം
ഇന്നുമാ മൈതാനം നിറഞ്ഞു നില്‍ക്കുന്നുണ്ടാകം
ഇന്നുമാ കെട്ടിടങ്ങള്‍ ശബ്ദപൂരിതമാകം
ഞാനിലായെങ്കിലും ആ വിദ്യാലയം
ചിരി തൂകുന്നുണ്ടാകും
ഒരിക്കല്‍ തഴുകി പിരിഞ്ഞു പോകുമ്പോള്‍
കരയ്ക്കല്ല , തിരമാലയ്ക്കല്ലേ നഷ്ടം
ആ സരസ്വതിനിലയത്തോടെ യാത്ര പറഞ്ഞപ്പോള്‍
നഷ്ടം എനിക്ക് മാത്രം
അവളിന്നും ഭാഗ്യവതി നഷ്ടങ്ങളിലാതെ

വേനല്‍മഴ

വേനല്‍മഴ എന്നിലെ ഭീതിയെ ഉണര്‍ത്തുന്നു
ഇടിനാദം മിന്നല്‍പിണരുകള്‍
ചുറ്റിലും കാണുന്ന കൂരിരുട്ട്
കണ്ണുകള്‍ പോലെ കാതുകളും
അടയ്ക്കാന്‍ ഞാനാശിക്കുന്നു
ഈ മേടമാസരാത്രിയില്‍ ഞാനും കുറെ ദുസ്വപ്നങ്ങളും
ഏതോ അജ്ഞാതമായ ഭയം എന്നില്‍ അരിച്ചുയരുന്നു

വേനല്‍മഴ എന്നിലെ കവിയെ ഉണര്‍ത്തുന്നു
കാറ്റും മഴയും
അസഹ്യമായ വേനല്‍ച്ചൂടില്‍
സാന്ത്വനകുളിരായി മഴ
കാറ്റില്‍ ആടുന്ന തെങ്ങോലകളും തെച്ചിപൂക്കളും
മഴയില്‍ നന്നഞ്ഞ വള്ളിചെടികളും പനിനീര്‍പൂക്കളും
ഏതോ അജ്ഞാതമായ സന്തോഷം എന്നില്‍ മുളച്ചു പൊന്തുന്നു

വേനല്‍മഴ എന്നിലെ ബാല്യത്തെ ഉണര്‍ത്തുന്നു
ഒലിച്ചു പോകുന്ന വെള്ളത്തില്‍
കടലാസുതോണികള്‍ ഒഴുക്കണം
ഇടിനാദം കേള്‍കുമ്പോള്‍ അമ്മയുടെ
മടിത്തട്ടില്‍ അഭയം പ്രാപിക്കണം
പഠിച്ചു മറന്ന കവിതകളിലെ വരികള്‍
ഓര്‍ത്തെടുത്തു മൂളണം
ഏതോ അജ്ഞാതമായ ശക്തി എന്നില്‍ ഉറച്ചുനില്‍ക്കുന്നു